Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twenty20

ഇന്ത്യ x അഫ്ഗാന്‍ ട്വന്‍റി-20

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് എതിരായ മൂന്നു മത്സര ട്വന്‍റി-20 പരമ്പരയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.

അഫ്ഗാന്‍ ആതിഥേയത്വം വഹിക്കുന്ന മത്സരത്തിന്‍റെ വേദി ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയമാണ്. സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

ഇന്ത്യക്ക് എതിരായ അഫ്ഗാനിസ്ഥാന്‍റെ ഹോം മത്സരങ്ങള്‍ ഇന്ത്യയില്‍ത്തന്നെയാണ് നടക്കുക.

ജൂണില്‍ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും ഇന്ത്യയില്‍വച്ച് അഫ്ഗാനിസ്ഥാന്‍ കളിച്ചിരുന്നു. ചണ്ഡിഗഡില്‍വച്ചു നടന്ന ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 300 റണ്‍സിനും ജയിച്ചു. ഏകദിന പരമ്പര 3-0നും ഇന്ത്യ സ്വന്തമാക്കി.

Kerala

ട്വന്‍റി 20യും കോൺഗ്രസും കൈകോർത്തു ; കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് ഔട്ട്

കൊച്ചി: ട്വന്‍റി 20യും കോൺഗ്രസും കൈകോർത്തതോടെ കുന്നത്തുനാട് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ഒന്നിൽപോലും എൽഡിഎഫിന് ഭരണം പിടിക്കാനായില്ല. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്‍റി 20 പിന്തുണയോടെ യുഡിഎഫ് അധികാരം പിടിച്ചു.

ഇവിടെ എൽഡിഎഫിന് എട്ടു സീറ്റും യുഡിഎഫിന് ഏഴ് സീറ്റും ട്വന്‍റി 20ക്ക് രണ്ട് സീറ്റുമാണുണ്ടായിരുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്വന്‍റി 20 അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ യുഡിഎഫിന്‍റെ റെജി തോമസ് പ്രസിഡന്‍റായി.

മഴുവന്നൂർ പഞ്ചായത്തിൽ യുഡിഎഫിനാണ് ഭരണം. തിരുവാണിയൂരിൽ ഒമ്പതു സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് ട്വന്‍റി 20 അധികാരത്തിലെത്തിയത്. കുന്നത്തുനാട് പഞ്ചായത്തിൽ 12 സീറ്റുള്ള യുഡിഎഫ് ഭരണം പിടിച്ചു.

കിഴക്കമ്പലം പഞ്ചായത്തിൽ 14 സീറ്റ് നേടി ട്വന്‍റി 20 അധികാരത്തിലെത്തി. ഇവിടെ സംയുക്ത മുന്നണി ഏഴു സീറ്റുകൾ പിടിച്ചെടുത്തിരുന്നു. പൂതൃക്ക പഞ്ചായത്തിൽ യുഡിഎഫിനും ട്വന്‍റി 20ക്കും ഏഴ് വീതമാണ് അംഗങ്ങളുള്ളത്. നറുക്കെടുപ്പിൽ വിജയം ട്വന്‍റി 20ക്കൊപ്പം നിന്നു.

കോലഞ്ചേരി ഈസ്റ്റിൽ നിന്നുള്ള പൂജ ജോമോൻ പ്രസിഡന്‍റായി. ഐക്കരനാട് പഞ്ചായത്തിൽ 16വാർഡും വിജയിച്ച് ട്വന്‍റി 20 ഭരണം നിലനിർത്തി. വാഴക്കുളം പഞ്ചായത്തിൽ 24 വാർഡുകളിൽ 15ലും വിജയിച്ച യുഡിഎഫിനാണ് ഭരണം.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം നറുക്കെടുപ്പിലൂടെ എൽഡിഎഫ് നേടി. കോൺഗ്രസിന്‍റെ സവിത അബ്ദുൾറഹ്മാനാണ് പരാജയപ്പെട്ടത്. അതേസമയം വൈസ് പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് നേടി.

 

Sports

ഇന്ത്യ- ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്‍റി20 ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വൻി20 പരന്പര ആർക്കെന്നുറപ്പിക്കുന്ന അവസാന മത്സരം ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ത്യ ഇതുവരെ സ്വന്തം മണ്ണില്‍ പരമ്പര നഷ്ടമാക്കിയിട്ടില്ല. ഈ ചരിത്രം ഉറപ്പിക്കാന്‍ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിനു കീഴില്‍ പ്രോട്ടീസ് പരമ്പരയില്‍ ഒപ്പമെത്താനാണിറങ്ങുന്നത്.

ലക്നോവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ടെങ്കിലും മത്സരം തടസപ്പെടാൻ സാധ്യതയില്ല.

2-1ന് മുന്നിൽ

അഞ്ച് മത്സര പരന്പരയിൽ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തം. ദക്ഷിണാഫ്രിക്കയാണ് ജയിക്കുന്നതെങ്കിൽ പരന്പര 2-2 സമനിലയാകും. പ്രതീക്ഷയോടെ ഇന്ത്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ കരുത്തുകാട്ടിയ പ്രോട്ടീസ് ഒപ്പമെത്താന്‍ ശക്തമായ പോരാട്ടം പുറത്തെടുക്കും.

സഞ്ജു ഓപ്പണര്‍!

നാലാം ട്വന്‍റി20 മത്സരത്തിന് തൊട്ടു മുന്പ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ കാൽവിരലിന് പരിക്കേറ്റതിനാൽ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഓപ്പണറാവാൻ അവസരം ലഭിച്ചേക്കും.

കാത്തിരിപ്പുകൾക്കൊടുവിൽ അഭിഷേക് ശർമ- സഞ്ജു ഓപ്പണിംഗ് സഖ്യം ഒരിക്കൽകൂടി ആരാധകർക്ക് മുന്നിലെത്തും. ട്വന്‍റി20 ലോകകപ്പിന് ഇനി അധിക മത്സര ദൂരമില്ലെന്നതിനാല്‍ സഞ്ജുവിന് മികവ് ആവര്‍ത്തിക്കുകയെന്നത് അനിവാര്യമാണ്.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവർ മധ്യനിരയിൽ ബാറ്റിംഗ് കരുത്താകും. ശിവം ദുബെയും വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയും ടീമിൽ തുടരാനാണ് സാധ്യത.

അക്സർ പട്ടേലിന്‍റെ അഭാവത്തിൽ കുൽദീപ് യാദവിനും മാറ്റമുണ്ടാകില്ല.വരുണ്‍ ചക്രവർത്തിയാകും ടീമിലെ രണ്ടാമത്തെ സ്പിന്നർ. ജസ്പ്രീത് ബുംറ തിരിച്ചെത്തുന്പോൾ ഹർഷിത് റാണ പുറത്താകും. അർഷ്ദീപ് സിംഗ് ബുംറയ്ക്കൊപ്പം പേസ് ആക്രമണം നയിക്കും.

Kerala

നാമനിര്‍ദേശ പത്രികയില്‍ കള്ളയൊപ്പെന്ന് ആരോപണം; സിപിഎം - ട്വന്‍റി20 പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി  

 

തൃശൂർ: നാമനിര്‍ദേശ പത്രികയില്‍ കള്ളയൊപ്പെന്ന ‌ആരോപണത്തെ തുടർന്ന് സിപിഎം - ട്വന്‍റി20 പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മാള പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ട്വന്‍റി 20 സ്ഥാനാർഥിയുടെ നാമനിര്‍ദേശ പത്രികയിലാണ് കള്ളയൊപ്പെന്ന് ആരോപണം സിപിഎം ഉന്നയിച്ചത്.

ഒന്നാം വാര്‍ഡിലെ ട്വന്‍റി 20 സ്ഥാനാര്‍ഥി സന്തോഷ് പയ്യാക്കലിന്‍റെ നാമനിര്‍ദേശപത്രികയില്‍ പിന്തുണച്ചതായി രേഖപ്പെടുത്തിയ മല്ലിക അതിലുള്ളത് തന്‍റെ ഒപ്പല്ലെന്ന് പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതോടെ സന്തോഷിന്‍റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് സിപിഎം പ്രതിനിധി ആവശ്യപ്പെട്ടു.

എന്നാൽ മല്ലികയെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ആരോപിച്ച് ട്വന്‍റി 20 പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷമായി. തുടർന്ന് പോലീസെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവന്നത്.

 

 

Latest News

Corehub Up